Thursday, February 9, 2012

നീലനക്ഷത്രങ്ങള്‍ പൂക്കുന്ന ചില്ല

നിത്യവും ഉമ്മറത്തിരിക്കുമ്പോള്‍
മണ്‍പടവുകളിറങ്ങി
ആരോ നടന്നു വരുന്ന
കാലൊച്ച കേള്‍ക്കാറുണ്ട്‌.


അമ്പരപ്പില്‍ മുഖമുയയര്‍ത്തുമ്പോള്‍
പാരിജാതത്തിന്റെ
കൊമ്പില്‍ വെയിലേറ്റു
തിളങ്ങുന്ന കടുംനീല
നിറമുള്ള ഒരു പക്ഷി
ഇതിന്റെ പേരെന്തായിരിക്കും?


ചുണ്ടുകള്‍ നന്നേ
വളഞ്ഞിരിക്കുന്നതിനാല്‍
വാഴപ്പൂങ്കിളിയെന്ന്‌ അമ്മ
വീണ്ടും ശബ്ദമുയര്‍ത്തി
വരുന്നതാരാണ്‌?


നിറയൗവനത്തില്‍
ജീവിതത്തിന്റെ
പടിയിറങ്ങിപ്പോയ ചേച്ചി?
ഐശ്വര്യത്തിന്റെ
ദീപ്‌തിയില്ലാത്ത മുഖം
ചേച്ചിയുടേതല്ലെന്ന്‌ അമ്മ



സ്‌നേഹത്തിന്റെ സുഗന്ധമുള്ള
പേരറിയാത്ത മഞ്ഞപ്പൂക്കള്‍
പരവതാനി വിരിച്ച
മുറ്റത്തു പതിയുന്ന
ഈ കാലൊച്ചകള്‍
പിന്നെ ആരുടേതാണ്‌?


ഒരുപാട്‌ പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്‌
എന്റെ മനസ്സെന്ന്‌ അമ്മ

2 comments:

അസീസ്‌ said...

ഒരുപാട്‌ പകല്‍ക്കിനാവുകള്‍
ചേക്കേറിയ ചില്ലയാണ്‌
എന്റെ മനസ്സെന്ന്‌ അമ്മ

നല്ല വരികള്‍ക്ക് നല്ല ആശംസകള്‍

haseenvengara said...

സംഗതി മനസ്സിലായില്ലെങ്കിലും വായിക്കാന്‍ നല്ല രസമുണ്ട് ...